യേശുവിന്റെ പുനരാഗമനത്തിന് ശേഷം എന്ത്?|| എല്ലാറ്റിന്‍റെയും അവസാനം എപ്പോള്‍?|| Pr.Anil Kodithottam
Vložit
- čas přidán 29. 02. 2024
- യേശുവിന്റെ പുനരാഗമനത്തിന് ശേഷം എന്ത്?|| എല്ലാറ്റിന്‍റെയും അവസാനം എപ്പോള്‍?|| Pr.Anil Kodithottam
കൂടുതല്‍ ആത്മീയ സന്ദേങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക.
കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
www.christiannetwork.in
#pr.anilkodithottam#anilkodithottam#
Blessed and clear messages. Thank you pastor Anil 💐
Praise The Lord
അങ്ങയുടെ ശബ്ദം ചില സമയങ്ങളിൽ വളരെ നേർത്തു പോകുന്നു. ചിലപ്പോൾ നല്ല ശബ്ദവും ഉണ്ട്, ക്ലബ് ഹവ്സിൽ സംസാരിക്കുമ്പോൾ കുഴപ്പം ഇല്ല. ശ്രദ്ധിക്കുമല്ലോ.
അനീഷ് കാവാലത്തിന്റെ പോലെ വേണോ 😆
Sometimes low low sound sometimes high high sound ..............!
Not hearing properly
ബൈബിൾ പറഞ്ഞിരിക്കുന്ന ചരിത്രങ്ങളിലെ വ്യക്തികളിൽ കൂടി ദൈവം തന്നെ കുറിച്ച് പരിചയപ്പെടുത്തുന്നുമുണ്ട് എന്ന വസ്തുത വിസ്മരിക്കാതിരിക്കണം.... ചിലതു ദൈവത്തോട് ചേർത്ത് പറയാവുന്ന അല്ലെങ്കിൽ ഒത്തുപോകുന്ന സാഹചര്യങ്ങളോട് കൂടിയവ ആകുന്നു.. ആ പ്രേത്യേകതയാണ് വചനത്തിൽ പ്രതിപാതിച്ചിരിക്കുന്ന മനുഷ്യർ ദൈവം തിരഞ്ഞെടുത്തവർ ആയിരുന്നു എന്ന് വചനത്തിലൂതെളിയിക്കുന്നത് /വചനത്തിൽ അവരെ ഉൾക്കൊള്ളിക്കാൻ കാരണമായത് ... (തന്റെ മക്കളും തന്നെ പോലെ അംശിയായി ചേർന്നു വരുന്ന ഒരു കാഴ്ചപ്പാട് ആകുന്നു വചനം വെളിപ്പെടുത്തുന്നത് )....
അതുപോലെ തന്നെ ലൂസിഫർ ആയ സാത്താനെ കുറിച്ചും അവന്റെ മക്കളെ കുറിച്ചും വചനം തെളിവ് നൽകുന്നു... ഭാഗീകമായി
അവന്റെ മക്കൾ അവനെ പോലെ ഭൂമിയിൽ ജീവിക്കുന്നു..അതുകൊണ്ട് ലൂസിഫർ എന്ന സാത്താനെ കുറിച്ച് ബൈബിൾ പറയുന്നു.. അവൻ മുൻപ് ദൈവത്തിന്റെ ദൂതൻ ആയിരുന്നു.
മറിയ ഒരിക്കലും യേശുവിനെ മോനെ
യെന്നു വിളിച്ചിട്ടില്ലായെന്ന കോടിത്തോട്ടത്തിന്റെ പറച്ചിൽ തെറ്റ്.
ലൂക്കോസ് 2:48ൽ മകനെ യെന്ന്
ഉണ്ട്.ദൈവ വചനം വിശദീകരിക്കുന്ന
വർ ഓവർ സ്മാർട്ടു കാട്ടരുത്.
ദാവിദിൻ്റെ 28 -ാം തലമുറയല്ലേ യേശു മത്തായി 1:17.
സാത്താൻ എങ്ങനെ ഉണ്ടായി ? ഏദെനിൽ എങ്ങനെ എത്തി? ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.ഒരു പരിഭാഷയിൽ ഒരു പാമ്പു കൌശലമേറിയതായിരുന്നു അന്ന് കാണുന്നു . യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; ഏദെനിൽ വെച്ചു പേര് കിട്ടിയ സകല മൃഗങ്ങളും പുറത്തു
പോയീ . ഒരു പാമ്പു മാത്രം ഏദെനിൽ ഒളിച്ചു . ജീവവൃക്ഷത്തിന്റെ ഫലവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലവും പാമ്പു തിന്നു .യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും
ചിലവാക്കുകൾ കേൾക്കാൻ പറ്റുന്നില്ല
സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല .തെളിവ്,
“ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;
ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.
"അപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷ്ണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു."
ഈ മൃഗം ശിംശോൻ ആണ് ."മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സർപ്പം എന്നപോലെ സംസാരിച്ചു." ഈ മൃഗം കള്ളപ്രവാചകനായ ബിലെയാം ആണ് .
1000 ആണ്ട് ഈ ഭൂമിയിൽ ഭരണം നടത്തുന്നത് ദാവീദ് ആണ് .തെളിവ് ,ഞാൻ എന്റെ ആട്ടിൻ കൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാൻ ആടിന്നും ആടിന്നും മദ്ധ്യേ ന്യായം വിധിക്കും.
അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.
അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു. ഞാൻ അവയോടു ഒരു സമാധാന നിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയിൽ നിർഭയമായി വസിക്കയും കാടുകളിൽ ഉറങ്ങുകയും ചെയ്യും. തെളിവ് 2 പിന്നെ നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും. ഞാൻ അവരെ ദേശത്തു, യിസ്രായേൽ പർവ്വതങ്ങളിൽ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവർക്കെല്ലാവർക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല. അവർ ഇനി വിഗ്രഹങ്ങളാലും മ്ളേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നേ മലിനമാക്കുകയില്ല; അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരേ ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും.
എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും.യേഹേസ്കേൽ 37 :21 -25
മനുഷ്യപുത്രാ, നീ സോർ രാജാവിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൌന്ദര്യസമ്പൂർണ്ണനും തന്നേ.
നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.
നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു. യേഹേസ്കേൽ 28 :12 ൽ രാജാവിനെപ്പറ്റിയാണ് പറയുന്നത് .28 ന്റെ 2 ൽ പറയുന്നത് രാജകുമാരനാണ് .
ആരാണ് ഈ രാജകുമാരനായിരുന്ന രാജാവ് ? ശലോമോൻ രാജാവിനെ ആണ് ഇവിടെ വിവരിക്കുന്നത് .തെളിവ് , ഇവിടെ ഒറ്റ വൃക്തിയെ കാണുന്നു .2 നീ ദാനീയേലിലും ജ്ഞാനിയല്ലോ ദാനീയേലിലും ജ്ഞാനി ആയിരുന്നവൻ ശലോമോനാണ് .3 നീ ദൈവമല്ല മനുഷ്യൻ മാത്രമാണ്.4 നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചു വെച്ചത് ശലോമോനാണ്.5 ദാവീദിനോട് സ്നേഹമായിരുന്ന സോർ രാജാവായ ഹീരമുമായി വ്യാപാര൦ ചെയ്തു സമ്പത്തു വർധിപ്പിച്ചു .6 നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു. ഈ ഭൂമിയിൽ ഏദെൻ അനുഭവത്തിൽ ജീവിച്ചത് ശലോമോനാണ്.ഇങ്ങനെ അനവധി കാര്യങ്ങൾ .ഒടുവിൽ വീണുപോയതും ശലോമോനാണ്
യേശു എങ്ങനേയാ കൊടിത്തോട്ടം പാമ്പിന്റെ തല തകർത്തത്....?
പാമ്പിന്റെ കുതികാൽ എന്നു പറഞാൽ എന്താ.....?
തല എന്നു പറഞ്ഞാൽ എന്താ....?
ഉല്പത്തി 3:15 ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.
യേശുക്രിസ്തു 1000 ആണ്ട് അക്ഷരീകമായി ഈ
ഭൂമിയിൽ വാഴില്ല .തെളിവ് ,എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.തെളിവ് 2 .ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക.യേശു ക്രിസ്തുവും അവന്റെ മണവാട്ടി സഭയും
ഇളകുന്ന രാജ്യം ഭരിക്കുന്നവരല്ല
ആരാണ് ലൂസിഫർ ? ശിംശോനെയാണ് ലൂസിഫർ എന്ന് വിളിച്ചിരിക്കുന്നത് .
യെശൈയവിന്റെ പ്രവചന പുസ്‌തകം വായിക്കുക
ആരാണ് സാറാഫുകൾ ? പറക്കുന്ന അഘനിസർപ്പങ്ങളെയാണ് സാറാഫുകൾ എന്ന് വിളിച്ചിരിക്കുന്നത് . സാറാഫുകൾ കെരൂബുകൾ ഇവകൾ രണ്ടും ഒന്നല്ല എന്ന് സത്യവേദപുസ്തകത്തിൽ നിന്നും മനസ്സിലാകുക .
ഈ പറയുന്നതൊന്നും യേശുവല്ലെടേ
ബുദ്ധി മാനായ പാസ്റ്റർ.